Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lead

ടെക്‌സ്‌റ്റൈല്‍ കയറ്റുമതിയില്‍ ഇന്ത്യക്ക് കരുത്തുറ്റ മുന്നേറ്റം

പരവൂര്‍: ആഗോള വിപണിയിലെ കടുത്ത വെല്ലുവിളികളെയും അമേരിക്കന്‍ ഇറക്കുമതി തീരുവയിലെ അനിശ്ചിതത്വങ്ങളെയും അതിജീവിച്ച് ഇന്ത്യന്‍ ടെക്സ്‌റ്റൈല്‍ (വസ്ത്ര) മേഖലയ്ക്ക് കരുത്തുറ്റ മുന്നേറ്റം. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ടെക്സ്‌റ്റൈല്‍ കയറ്റുമതിയില്‍ 2.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ആകെ 3.16 ലക്ഷം കോടിയുടെ വരുമാനമാണ് ഈ മേഖലയിലൂടെ ഇന്ത്യ നേടിയതെന്ന് കേന്ദ്ര ടെക്സ്‌റ്റൈല്‍ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

കയറ്റുമതി വരുമാനത്തില്‍ സിംഹഭാഗവും സംഭാവന ചെയ്തത് റെഡിമെയ്ഡ് വസ്ത്ര വിഭാഗമാണ്. മുന്‍ വര്‍ഷം 1,35,427 കോടിയായിരുന്ന ഈ വിഭാഗത്തിലെ വരുമാനം കഴിഞ്ഞ വര്‍ഷം 1,39,349 കോടിയായി ഉയര്‍ന്നു. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ഇരട്ട തീരുവ യുഎസ് വിപണിയിലേയ്ക്കുള്ള കയറ്റുമതിയെ ബാധിച്ചെങ്കിലും, മറ്റ് രാജ്യങ്ങളിലേക്കുള്ള വിപണി വൈവിധ്യവത്കരണമാണ് ഇന്ത്യയ്ക്ക് തുണയായത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലോകത്തെ 120 രാജ്യങ്ങളിലേക്കാണ് ഇന്ത്യ വസ്ത്രങ്ങള്‍ കയറ്റി അയച്ചത്. പ്രധാന വിപണികളായ യുഎഇ (22.3%), യുകെ (7.8%), ജര്‍മനി (9.9%), ജപ്പാന്‍ (20.6%), ഈജിപ്ത് (38.3%) എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയില്‍ ഗണ്യമായ വര്‍ധനയുണ്ടായി. വിവിധ രാജ്യങ്ങളുമായി ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറുകള്‍ ഈ നേട്ടത്തിന് പിന്നില്‍ നിര്‍ണായകമായി.

തീരുവ വര്‍ധന മൂലം പ്രതിസന്ധിയിലായിരുന്ന തിരുപ്പൂരിലെയും സൂറത്തിലെയും വസ്ത്ര നിര്‍മാണ യൂണിറ്റുകള്‍ ഇപ്പോള്‍ സജീവമായിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര കരാറുകള്‍ പൂര്‍ണതോതില്‍ പ്രാവര്‍ത്തികമാകുന്നതോടെ വരും വര്‍ഷങ്ങളില്‍ കയറ്റുമതിയില്‍ കൂടുതല്‍ കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് വ്യവസായ രംഗത്തെ വിലയിരുത്തല്‍. സര്‍ക്കാര്‍ നല്‍കുന്ന ശക്തമായ പിന്തുണയും ആഗോള വിപണിയിലെ ആവശ്യകതയുമാണ് ഇന്ത്യന്‍ ടെക്സ്‌റ്റൈല്‍ വ്യവസായത്തിന് കരുത്തേകുന്നത്

Latest News

Corehub Up